2012, ഡിസംബർ 2, ഞായറാഴ്‌ച

ഓർമ്മ നൂൽ

കൊണ്ടയൂര്‍ വാസത്തിന്റെ കഥ പറയാന്‍ തുടങ്ങിയിട്ട് പെരുന്തുരുത്തിയിൽ എത്തിയപ്പോൾ നിർത്തി. എന്നാല്‍ ഇന്ന് വീണ്ടും യാത്ര തുടരാം എന്ന് കരുതുന്നു...എത്രകണ്ട് നടക്കുമെന്നറിയില്ല!!!!!!

            പെരുന്തുരുത്തിസ്ക്കൂളില്‍ ഒന്നാം ക്ലാസ്സില്‍ ഭാര്‍ഗ്ഗവി ടീച്ചര്‍ ആയിരുന്നു. അന്നും എന്നും ഓര്‍മ്മയില്‍ ആചിരി മായാതെ കിടപ്പുണ്ട് .റിട്ടയര്‍ ചെയ്തതിനു ശേഷവും ഒന്ന് രണ്ടു തവണ വീട്ടില്‍ പോയി കണ്ടിരുന്നു അവരെ.(അപ്പോഴേക്കും ഞാന്‍ ആ സ്കൂളിന്റെ മനെജേര്‍ ആയിരുന്നു).നല്ല അടിയും കിട്ടിയിട്ടുണ്ട് .പക്ഷെ അതൊരിക്കലും  ദേഷ്യത്തോടെ അല്ല ഓർത്തിട്ടുള്ളത്.മറ്റുള്ള പലരെയും അങ്ങിനെയല്ലതാനും.രണ്ടാം ക്ലാസില്‍ എത്തിയപ്പോഴേക്കും അമ്മിണി ടീച്ചര്‍ ആയി .ഒന്നാം ക്ലാസ് തൊട്ടു കൂടെ യുണ്ടായിരുന്നത്,മുരളി,സോണി , മെറീഷ് , ഹമീദ് വിശ്വനാഥന്‍, വിശ്വനാഥൻ (കുട്ടന്‍)സുബൈര്‍ .,ഹക്കീം ,മിനി,ഗ്രേസി അങ്ങിനെ കുറച്ചുപേര്‍ .രണ്ടാം കാസിലേക്ക് എത്തിയപ്പോള്‍ ആയിരുന്നു, ക്ലാസ് ടീച്ചര്‍ ആയിരുന്ന  അമ്മിണി ടീച്ചറുടെ വിവാഹം.ടീച്ചര്‍ കല്യാണത്തിന് ശേഷം ഒരു ചിരിയോടെ മിഠായി വിതരണം ചെയ്തത് ഓര്‍മ്മയില്‍ ഉണ്ട്.ടീച്ചര്‍ നഖം വച്ച് നുള്ളുന്നതിൽ ആണ് സ്പെഷ്യെ ലൈസ് ചെയ്തിരുന്നത്  .ആ വർഷം അവസാനമാകുമ്പേഴേക്കും നാട്ടില്‍ ചില അസ്വാരസ്യങ്ങള്‍ പൊട്ടിപുറപെടാന്‍ തുടങ്ങിയിരുന്നു.രണ്ടാം ക്ലാസിൽ പഠിക്കുമ്പോളാണ് അനുജൻ വിജി മരിക്കുന്നത്,അന്നെനിക്ക് ഏഴും അവന് ആറും വയസാണ് പ്രായം,ആ ദ്യം സ്കൂളില്‍ ചേർത്തിരുന്നെങ്കിലും സ്കൂളില്‍ പോകാതെ പപ്പയുടേയും മമ്മിയുടെയും കൂടെ കൊണ്ടയൂര്‍ക്ക് പോയിരുന്നു.ആ അവധികാലത്ത് ഞ ങ്ങള്‍ക്ക് ഒരു അനുജത്തി പിറന്നതിന്റെ പതിനെട്ടാം നാളിൽ അവന്‍ എന്നെ  വിട്ടു പിരിഞ്ഞു.മരിക്കുന്നതിന്റെ നിമിഷങ്ങള്‍ക്ക് മുന്‍പ് വരെ തല്ലു കൂടികൊണ്ട്............ആർത്താറ്റ് ചിന്നച്ചാച്ചന്റെ കല്യാണത്തിനു അവനും ഞാനും ഒരുമിചാണ്  പങ്കെടുത്തത്.അന്ന് എന്തോ കാരണത്താല്‍ അവന്‍ ഒന്ന് രണ്ടു തവണ കൂടുതല്‍ ടോയ്ലെറ്റില്‍ പോയിരുന്നു ,.അത് മാറുകയും ചെയ്തു.
പിറ്റെന്നാള്‍ ഉച്ചക്ക് നല്ല ഒരു അടികലശ ത്തിനു  ശേഷം  ആർത്താറ്റമ്മയുടെ കൂടെ ഒരു പുല്‍ പായില്‍ ഇരു പുറവും ആയി അമ്മയുടെ മേലേക്ക് കാലും  കയറ്റി വച്ച് രണ്ടു പേരും കിടന്നതായിരുന്നു .പത്തു മിനിട്ട് കഴിഞ്ഞിട്ടുണ്ടാവില്ല അമ്മയുടെ ചോദ്യം കേട്ടാണ് ഞാന്‍ എണീക്കുന്നത്."
എന്താ മോനെ നീ വിയര്‍ക്കുന്നതു"ഞാന്‍ നോക്കുമ്പോള്‍ ആകെ വിയര്‍ത്തു കുളിച്ച വിജിയെ ആണ് കാണുന്നത് .എനിക്ക് ഇവിടെ വേദനിക്കുന്നു  എന്ന് പറഞ്ഞു നെഞ്ചില്‍ തൊട്ടു കാണിച്ചു.അപ്പോഴേക്കും അമ്മ അപ്പനെ വിളിച്ചു.അപ്പന്‍ വിജിയെ വാരിയെത്തു ഓടുകയായിരുന്നു. പള്ളി വരെ  നടന്നാലേ അന്ന് ഏതെങ്കിലും വാഹനം കിട്ടൂ തിടുക്കത്തില്‍ നടന്ന അപ്പന്റെ കൂടെ ഉടുത്ത വേഷം കൂടെ മാറാതെ അമ്മയും ഇറങ്ങി.ഒപ്പം ഞാനും അമ്മുവും  .ഉട്ടൂപ് ൈവദ്യരുടെ അവിടെ എത്തിയപ്പോഴേക്കും അവന്റെ മൂക്കില്‍ നിന്ന് പതപോലെ എന്തോ വരാന്‍ തുടങ്ങി അമ്മയും അമ്മുവും കരച്ചിലും .എനിക്ക് കാര്യമൊന്നും മനസിലായില്ല.ഇടക്ക് ഞാന്‍ അവനെ ഒന്ന് വിളിച്ചതായി തോന്നുന്നുണ്ട് .മെല്ലെ ഒന്ന് കണ്ണ് തുറന്നതായും.നാണുപ്പു ചേട്ടന്റെ കടയുടെ മുന്നിൽഎത്തിയപ്പോള്‍ അദ്ദേഹം "വേഗം കൊണ്ട് പൊക്കോ മാപ്പിളാ രെ "എന്ന് പറഞ്ഞതു ഓർമ്മയിലിന്നുമുണ്ട്.അവിടെ നിന്ന് ഞങ്ങളോട് തിരിച്ചു പോയ്ക്കൊള്ളന്‍ പറഞ്ഞത് കേട്ട് അമ്മുവും ഞാനും തിരിച്ചു വീടിലേക്ക്‌ പോന്നു .കുറെ കഴിഞ്ഞു കുഞ്ഞചാച്ച്നാണോ എന്ന് ഓര്‍മ്മയില്ല ഒരു കാറില്‍ വന്നു ഞങ്ങളെ പെരുന്തുരുത്തിയിലേക്ക് കൊണ്ട് പോയി.അമ്മു അലമുറയിട്ടു കരയുന്നു.എനിക്കും ഒന്നും മനസ്സില്‍ ആയില്ല .ജോര്‍ജു കുട്ടി അച്ചച്ചനാണെന്ന് തോന്നുന്നു.പറഞ്ഞത് "വിജി മരിച്ചു".ചെറിയാന്‍ ഡോക്ടറുടെ അടുത്ത്എത്തുമ്പോളേക്കും അവൻ മരിച്ചിരുന്നു.ഇന്നും കാരണം മനസ്സിലാവാത്ത ഒരു നഗ്ന സത്യം . മമ്മി അനുജത്തിയെ അക്കിക്കാവ് ദീനബന്ദു ആശുപത്രിയില്‍  പ്രസവിച്ചപ്പോള്‍ ഞങ്ങള്‍ രണ്ടു പേരും കൂടി യാണ് പോയി കണ്ടത് .മമ്മിയോടൊപ്പം അന്ന് അച്ചാറും കൂട്ടി (അന്ന് പുറമേ നിന്ന് വാങ്ങിക്കുന്ന അച്ചാറിനു എന്തോ വലിയ മേന്മയുന്ടെന്നയിരുന്നു എന്റെ ഒരു ധാരണ) ഞങ്ങള്‍  രണ്ടുപേരും ചൂട് കഞ്ഞി കുടിച്ചു.ക്ലാസില്‍ ഉണ്ടായിരുന്ന സൈമണ്‍ മാഷുടെ മകള്‍ ജിജി യുടെ പേര് ഓര്‍ത്തു ഞാന്‍ അനുജത്തിക്ക് പേരും നിശ്ചയിച്ചു .പക്ഷെ അവനാണ് ആദ്യം പേര് പറഞ്ഞത് എന്ന് പറഞ്ഞു അതിനും അവന്‍ അവകാശം സ്ഥാപിച്ചു.നമുക്ക് ആർത്താറ്റേക്ക്പോകാം എന്ന് പറഞ്ഞാണ് അമ്മ അതിനു എന്നെ സമാധാനിപ്പിച്ചത്.അവിടെ നിന്ന് വെറും പതിനെട്ടു ദിവസം മാത്രം.എന്നും കണ്ണീരോടെ ഓര്‍ക്കാനായി ചില ഓര്‍മ്മകള്‍ സമ്മാനിച്ചു അവന്‍ യാത്രയായി.
ഏതു സുഹൃദ് ബന്ധവും, ഇല്ലാത്ത അനുജനായി കണ്ട എനിക്ക്  അവനു പകരം വക്കാന്‍ ആരും വന്നില്ല!! ആരും...